
മുഹമ്മദ് ലോകര്‍ക്ക് കാരുണ്യമോ ?
ഇസ്‌ലാമിക പണ്ഡിതന്മാർ എല്ലാവരും തന്നെ നമുക്ക് പ്രവാചകൻ മുഹമ്മദിനെ പരിചയപ്പെടുത്തി തരുന്നത് വളരെ സൗമ്യനും ദയയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും ദീനാനുകമ്പയുടെയും എല്ലാം നിറകുടവും അനർഘപ്രവാഹവും ആയിട്ടാണ്. അതിന് വേണ്ടി അവർ കുറെയധികം ഉദ്ധരിക്കുന്ന ഖുർആൻ വാക്യങ്ങളും ഹദീസുകളും ഉദ്ധരിക്കാറുണ്ട്. അങ്ങനെ വാദത്തെ ശെരിവെക്കുന്ന രണ്ട് ഖുർആൻ വാക്യങ്ങൾ നമുക്ക് ഒന്ന് നോക്കാം.
⚫ അൽ അൻബിയ (21) സൂറത്തിലെ 107–ത്തെ വാക്യം
“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.”
അതായത്, മുഹമ്മദിനെ അല്ലാഹു പറഞ്ഞയച്ചത് സകല ജീവജാലങ്ങൾക്കും, മനുഷ്യനാവട്ടെ ജിന്നുകളാവട്ടെ, (ചില പണ്ഡിതന്മാർ ജീവനുള്ള എല്ലാത്തിനും എന്നും പറയുന്നുണ്ട്), കരുണയുടെ രൂപമായിട്ടും അല്ലെങ്കിൽ അനുഗ്രഹത്തിന്റെ പ്രതീകമായിട്ടാണ്.
⚫ ആൽ ഇമ്രാനിലെ (3) സൂറത്തിലെ 159–ത്തെ വാക്യം
“( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.”
ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിലായി?
മുഹമ്മദ് അത്യന്തം ദയാലുവും കരുണാമയനും സ്നേഹവും ക്ഷമയും സഹനുഭൂതിയും അനുകമ്പയും, അങ്ങനെ ഇത്യാദി സ്വഭാവ ഗുണങ്ങൾ ഉള്ള അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകനാണ് എന്നാണ്.
മാത്രമല്ല, മുഹമ്മദ് ഒരിക്കലും ഒരു പരുഷസ്വഭാവിയോ കഠിനഹൃദയനോ ആയിരുന്നുവെങ്കിൽ, മുഹമ്മദിന്റെ അനുയായികൾ അദ്ദേഹത്തെ വിട്ടുപോകുമായിരുന്നു എന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഉപദേശം ചോദിക്കാനൊന്നും അവർ മുഹമ്മദിന്റെ അടുത്തേക്ക് വരില്ലായിരുന്നു എന്നും ഖുർആൻ പറയുന്നു. അവരുടെ ഭാഗത്ത് തെറ്റുകൾ വരുമ്പോൾ അവരോട് ക്ഷമിക്കാനും അല്ലാഹു ഖുർആനിലൂടെ മുഹമ്മദിനോട് പറയുന്നുണ്ട്.
അബ്ദുല്ല ഇബ്നു അംറ് മുഹമ്മദിനെ പറ്റി ഇതിന് മുൻപ് ഇറങ്ങിയ വേദപുസ്തകങ്ങളിൽ (Torah) ഇപ്രകാരം വായിച്ചിട്ടുണ്ടത്രേ: “He is not severe, harsh, obscene in the marketplace or dealing evil for evil. Rather, he forgives and pardons.”
[ഇബ്നു കസീറിന്റെ തഫ്സീറിലും Al-Adab Al-Mufrad 246 എന്ന ഇമാം ബുഖാരിയുടെ ഹദീസ് ഗ്രന്തത്തിലും ഇത് വായിക്കാൻ സാധിക്കും].
(പക്ഷെ ഇതേ ഇസ്‌ലാമിക പണ്ഡിതന്മാർ തന്നെയല്ലേ പഴേ നിയമത്തെയും പുതിയ നിയമത്തെയും നിരകരിക്കുന്നത്?)
പക്ഷെ പ്രശ്നം ഇവിടെയൊന്നുമല്ല.
മേൽപ്പറഞ്ഞ ഖുർആൻ വാക്യങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും വായിച്ചതിന് ശേഷം നമ്മൾ ഹദീസിലേക്ക് പോകുമ്പോൾ കണക്കുകളൊന്നും തന്നെ ഷെറിയാവുന്നില്ലല്ലോ ഇസ്‌ലാമിക പണ്ഡിത ലോകമേ.
നമുക്ക് ചില സ്വഹീഹായ ഹദീസുകൾ വായിക്കാം.
ഈ ഹദീസുകൾ സ്വഹീഹ് മുസ്ലിമിലെ അദ്ധ്യായം 25–ലാണ് വരുന്നത്. അദ്ധ്യായത്തിന്റെ തലക്കെട്ട് ബഹുരാസമാണ്:
HE UPON WHOM ALLAH’S APOSTLE INVOKED CURSE WHEREAS HE IN FACT DID NOT DESERVE IT, IT WOULD BE A SOURCE OF REWARD AND MERCY FOR HIM
തലക്കെട്ട് വായിച്ചതോടെ എല്ലാവർക്കും അതിന്റെ ഉള്ളടക്കം ഏകദേശം ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നു.
ഇനി ആ ഹദീസുകൾ വായിക്കാം:
🔵 A’isha reported that two persons visited Allah’s Messenger (ﷺ) and both of them talked about a thing, of which I am not aware, but that annoyed him and he invoked curse upon both of them and hurled malediction, and when they went out I said:
Allah’s Messenger, the good would reach everyone but it would not reach these two. He said: Why so? I said: Because YOU HAVE INVOKED CURSE AND HURLED MALEDICTION UPON BOTH OF THEM. He said: DON’T YOU KNOW THAT I HAVE MADE CONDITION WITH MY LORD SAYING THUS:
O ALLAH, I AM A HUMAN BEING AND THAT FOR A MUSLIM UPON WHOM I INVOKE CURSE OR HURL MALEDICTION MAKE IT A SOURCE OF PURITY AND REWARD.
[Sahih Muslim, Book 032, Number 6285]
മേൽപ്പറഞ്ഞ ഹദീസ് പലയാവർത്തി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
🔵 This hadith has been reported on the authority of A’mash with the same chain of transmitters and the hadith transmitted on the authority of ‘Isa (the words are): “He had a private meeting with them AND HURLED MALEDICTION UPON THEM AND CURSED THEM and sent them out.” (Sahih Muslim, Book 032, Number 6286)
ഇപ്പറഞ്ഞ കാര്യം വാദത്തിന് വേണ്ടി നമുക്ക് കണ്ടില്ലാന്ന് വെക്കാം. പക്ഷെ ഒരു ചെറിയ പെണ്കുട്ടിയോട് മുഹമ്മദ് എടുത്ത സമീപനം എങ്ങനെ നമുക്ക് നിസാരവത്കരിക്കാൻ സാധിക്കും?
ആ ഹദീസ് ഒന്ന് വായിച്ചു നോക്കാം.
ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. അത് വെറുമൊരു പെണ്കുട്ടിയല്ല. അതൊരു പാവം അനാഥയായ അടിമ പെണ്കുട്ടി ആയിരുന്നു. ഹദീസ് വായിച്ചോളൂ:
🔵 Anas b. Malik reported that there was an orphan girl with Umm Sulaim (who was the mother of Anas). Allah’s Messenger saw that orphan girl and said: O, it is you; you have grown young. MAY YOU NOT ADVANCE IN YEARS!
That slave-girl returned to Umm Sulaim weeping. Umm Sulaim said: O daughter, what is the matter with you? She said: Allah’s Apostle has invoked curse upon me that I should not grow in age and thus I would never grow in age, or she said, in my (length) of life.
Umm Sulaim went out wrapping her head-dress hurriedly until she met Allah’s Messenger. He said to her: Umm Sulaim, what is the matter with you? She said: Allah’s Apostle, you invoked curse upon my orphan girl. He said: Umm Sulaim, what is that? She said: She (the orphan girl) states you have cursed her saying that she might not grow in age or grow in life.
Allah’s Messenger smiled and then said: Umm Sulaim, don’t you know that I have made this term with my Lord. And the term with my Lord is that I said to Him: I am a human being and I am pleased just as a human being is pleased and I lose temper just as a human being loses temper, so for any person from amongst my Ummah whom I curse and he in no way deserves it, let that, O Lord, be made a source of purification and purity and nearness to (Allah) on the Day of Resurrection.
(Sahih Muslim, Book 032, Number 6297)
അതായത് മുഹമ്മദിനെ ആരെയും എപ്പോ വേണമെങ്കിലും എന്തു വേണമെങ്കിലും പറയാം, ആക്ഷേപിക്കാം, പരിഹസിക്കാം, വാക്കുകൾ കൊണ്ട് മനസ്സിനെ നോവിക്കാം, ശപിക്കാം, ശാരീരികമായി വേദനിപ്പിക്കാം, അടിക്കാം, ഇടിക്കാം, പീഡിപ്പിക്കാം. എന്തു വേണമെങ്കിലും ചെയ്യാം. അതിന് മുഹമ്മദ് മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്.
തന്റെ അനുയായികളെ തെറി പറയാനും ശപിക്കാനും ശാരീരികമായി വേദനിപ്പിക്കാനുമുള്ള മുൻകൂർ ജാമ്യത്തെ പറ്റിയുള്ള ഹദീസുകൾ നമുക്ക് വായിക്കാം.
🔵 Abu Huraira reported Allah’s Apostle as saying: O Allah, I make a covenant with Thee against which Thou wouldst never go. I am a human being and thus for a Muslim whom I give any harm or whom I scold or upon whom I INVOKE A CURSE or whom I BEAT, make this a source of blessing, purification and nearness to Thee on the Day of Resurrection. (Sahih Muslim, Book 032, Number 6290)
🔵 Salim, the freed slave of Nasriyyin, said: I heard Abu Huraira as saying that he heard Allah’s Messenger as saying: O Allah, Muhammad is a human being. I lose my temper just as human beings lose temper, and I have held a covenant with Thee which Thou wouldst not break: For a believer whom I give any trouble or invoke curse or beat, make that an expiation (of his sins and a source of) his nearness to Thee on the Day of Resurrection. (Sahih Muslim, Book 032, Number 6293)
🔵 Jabir b. Abdullah reported Allah’s Messenger (ﷺ) as saying: I am a human being and I have made this term with my Lord, the Exalted and Glorious: For any servant amongst Muslims whom I curse or scold, make that a source of purity and reward. This hadith has been narrated on the authority of Ibn Juraij with the same chain of transmitters.
(Sahih Muslim, Book 32, Number 6296)
ഇതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത്:
🔴 മുഹമ്മദ് വെറുമൊരു മനുഷ്യനാണ്.
(എം എം അക്ബർ സാഹിബ് മുഹമ്മദിനെ വിളിക്കുന്നത് “അറബി പയ്യൻ” എന്നാണ്.)
വെറുമൊരു മനുഷ്യനാണെങ്കിലും മറ്റുള്ളവരെ തെറി പറയാനും ആക്ഷേപിക്കാനും പരിഹസിക്കാനും ശപിക്കാനും ശാരീരികമായി പീഡിപ്പിക്കാനും എല്ലാം ആരാണ് മുഹമ്മദിന് അവകാശം കൊടുത്തത്?
🔴 മുഹമ്മദിന് തെറ്റുകൾ വരാം. വിഷയത്തിൽ ഊന്നി സംസാരിക്കുമ്പോൾ മറ്റെല്ലാ മനുഷ്യരുടെയും പോലെ മുഹമ്മദിനും ദേഷ്യവും കോപവും വരാം, വന്നാൽ തെറിയഭിഷേകവും ആക്ഷേപവും പരിഹാസവും ശാപ വാക്കുകൾ പറയാനും സാധിക്കും.
അങ്ങനെയാണെങ്കിൽ ഇസ്‌ലാമിക പണ്ഡിതന്മാരുടെ സ്ഥിരം വാദമായ പ്രവാചകന്മാർക്ക് ഒരിക്കലും തെറ്റുകൾ വരില്ല എന്നും അവരെ തെറ്റുകളിൽ നിന്നും അല്ലാഹു നേരിട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന വാദം വളരെ ദുർബലമാണ്.
മാത്രമല്ല, അബ്ദുല്ല ഇബ്നു അംറ് ഒരു പ്രവാചന്റെ സവിശേഷതകൾ എന്തൊക്കെയാണ് എന്നത് മുൻപ് ഇറങ്ങിയ വേദപുസ്തകങ്ങളിൽ നിന്നും വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ മുഹമ്മദിനെ പ്രവാചക ഗണത്തിന്റെ ഏഴയലത്ത് വരാനുള്ള യോഗ്യതയില്ല.
🔴 പക്ഷെ അതെല്ലാം ഒരു പ്രവാചകൻ ചേർന്നതല്ല എന്ന് കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന കൃത്യമായ ബോധമുള്ളത് കൊണ്ട് മുഹമ്മദ് അവിടെ തന്റെ സ്ഥിരം ന്യായവാദം ഇറക്കുകയാണ് ചെയ്യുന്നത്: ഞാൻ ആരെയെങ്കിലും തെറി പറയുകയോ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ശപിക്കുകയോ തല്ലുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്താൽ അവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവുമെന്ന്.
മുഹമ്മദിന് എന്തും പറയാം എന്ന ലൈസൻസ് കൊടുത്ത അല്ലാഹു എന്തുതരം ദൈവമാണ്? മുഹമ്മദിന്റെ തെറ്റുകൾ തിരുത്തുന്നതിന് പകരം മുഹമ്മദിന്റെ ദേഷ്യത്തെയും കോപത്തെയും, അങ്ങനെ വികാരഭരിതനായി ഇരിക്കുമ്പോൾ തെറി അധിക്ഷേപം നടത്താനും ശപിക്കാനും ശാരീരികമായി പീഡിപ്പിക്കാനുമൊക്കെ കണ്ണടച്ചു കയ്യടിച്ചു പാസാക്കി ഒരു മിണ്ടാപ്രാണിയെ പോലെ, ഗതിയില്ലാതെ അലയുന്ന ആത്മാവിനെ പോലെ ഇരിക്കേണ്ടി വരുന്ന അല്ലാഹു ഒരു ദൈവമാണോ? അതോ….
🔴 പ്രവാച ചരിത്രമെടുത്താൽ സർവ്വശക്തനായ ദൈവമാണ് മനുഷ്യരുമായി കരാറിൽ ഏർപ്പെടുന്നത്. കരാർ എന്ന് പറയുമ്പോൾ ദൈവം അവന്റെ കല്പനകൾ വിവരിച്ചു കൊടുക്കുകയും അതിനനുസരിച്ച് ജീവിതം നയിച്ചിട്ടില്ലെങ്കിൽ, ആ മനുഷ്യർക്ക് പിന്നെ ദൈവത്തിന്റെ കോപവും നാശവും അനുഭവിക്കേണ്ടി വരും.
എന്നാൽ ഇവിടെയോ?
മുഹമ്മദാണ് അല്ലാഹുവുമായി കരാർ വെക്കുന്നത്.
(O Allah, I make a covenant with Thee…).
എന്നിട്ടോ? മുഹമ്മദ് മുന്നോട്ട് വെച്ച കരാർ അല്ലാഹു അനുസരിക്കുകയും ഒരുകാലത്തും അതിൽ നിന്നും പിന്നോട്ട് പോവാൻ പാടില്ല എന്ന് കടുത്ത നിബന്ധന വെക്കുന്നുണ്ട്.
(….against which Thou wouldst never go.)
🔴 മുഹമ്മദ് തന്റെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിച്ചവരോട് ഒരു വാക്ക് കൊണ്ടുപോലും മാപ്പ് പറയാൻ തയ്യാറല്ല. മുഹമ്മദിന്റെ വായിന്ന് കേട്ട തെറികളും ശാപ വാക്കുകളും ശാരീരിക പീഡനങ്ങളും എല്ലാം തന്നെ അവർക്ക് അന്ത്യനാളിൽ അവർ ചെയ്തു പോയ തെറ്റുകൾ പൊറുക്കപ്പെടാനുള്ള കാരണമായി തീരും എന്നാണ് മുഹമ്മദിന്റെ ന്യായീകരണം.
എന്തൊരു കരുണ, എന്തൊരു അനുഗ്രഹം.
🔴 മുഹമ്മദ് ഒരിക്കലും തന്റെ ഇഷ്ടപ്രകാരം സംസാരിക്കുന്നില്ല. സംസാരിക്കുന്നതെല്ലാം ദൈവമായ അല്ലാഹുവിന്റെ കല്പന പ്രകാരമാണ് എന്നാണ് മറ്റൊരു വാദം.
“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.”
സുറഹ് അൻ–നജ്മിലെ 53:3–4.
അപ്പോൾ ഇതെല്ലാം അല്ലാഹുവിന്റെ ചെയ്തികളാണ് എന്നാണോ പറഞ്ഞു വരുന്നത്? എന്തൊരു ദൈവമാണ് ഇത്.
🔴 മുഹമ്മദ് നരകത്തിലാണ്.
It is narrated from Abu Bakrah that the Messenger of Allah said: “Modesty is part of faith, and faith will be in Paradise. Obscenity in speech is part of harshness, and harshness will be in Hell.”
(Sahih Ibn Majah, Book 37, Number 4184)
സാമാന്യ മര്യാദ പോലുമില്ലാത്ത, മറ്റുള്ളവരോട് മാന്യമായി സംസാരിക്കാൻ അറിയാത്ത, അവരെ തെറി പറയുകയും ആക്ഷേപിക്കുകയും, പരിഹസിക്കുകയും, ശപിക്കുകയും, അടിക്കുകയും, ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്ന, എന്നിട്ട് അതിനെല്ലാം മുടന്തൻ ന്യായങ്ങളും വാഗ്ദാനങ്ങളും നൽകുന്ന, വേദനിപ്പിച്ചവരോട് മാപ്പ് പോലും പറയാൻ പോലും അറിയാത്ത അഹങ്കാരത്തിന്റെ ഉടമയായ അധമ സ്വഭാവഗുണങ്ങളുള്ള മുഹമ്മദിനെ കള്ള പ്രവാചകൻ എന്നല്ലാതെ എന്താണ് പിന്നെ വിളിക്കേണ്ടത്?
🖋️ Jazar Mohamed