
പ്രവാചകൻ മുഹമ്മദിന്റെ മാനസിക പ്രശ്നങ്ങൾ
മുസ്ലീങ്ങൾ ഏറ്റവും ആദരവോടെ, ഒരുപക്ഷേ അല്ലാഹുവിനോട് കാണിക്കുന്നതിനെക്കാളും, കാണുന്ന ഒരു മഹാ വ്യക്തിത്വത്തിന് ഉടമയാണ് മുഹമ്മദ്. “മാനവരിൽ മഹോന്നതൻ” എന്നും “മാണിക്യ കൊട്ടാരത്തിലെ ചക്രവർത്തി” എന്നും അതിയായ സ്നേഹത്തോടെയും ഭക്തിയുടെയും മുഹമ്മദിനെ വിശേഷിപ്പിക്കുന്നു.
എന്നാൽ സത്യാവസ്ഥ അതു തന്നെയാണോ? മുഹമ്മദ് ശെരിക്കും സർവ്വശക്തനായ ദൈവം അയച്ച അവസാനത്തെ പ്രവാചകനാണോ?
അതോ, ഒരുപാട് മാനസിക സംഘർഷങ്ങൾ ഉള്ളൊരു മനുഷ്യനാണോ?
നമുക്ക് ആദ്യം മുഹമ്മദ് എന്ന അറബി പയ്യന്റെ ബാല്യകാലത്തിലേക്ക് ഒന്ന് എത്തി നോക്കാം.
മുഹമ്മദ് ചെറിയ കുട്ടിയായിരിക്കുമ്പോൾ, അതായത് മുഹമ്മദിന്റെ മാതാവ് ആമിന ജീവിച്ചിരിക്കുമ്പോൾ തന്നെ, കരിങ്കണ്ണ് ഏറ്റുകൊണ്ട് അസുഖം ബാധിച്ച മുഹമ്മദിനെ മന്ത്രങ്ങളുടെ സഹായത്താൽ ആമിന സുഖപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അതുകൊണ്ട് തന്നെ, മുഹമ്മദിന് വെളിപാടുകൾ ഇറങ്ങുന്നതിന് തൊട്ട് മുൻപുള്ള സമയത്ത് ഇതേ കരിങ്കണ്ണ് ഏറ്റ അസുഖം ബാധിച്ചോ എന്ന് ഭയപ്പെട്ടിരുന്നു എന്നും, വെളിപാടുകൾ വന്നുകൊണ്ടിരിക്കുമ്പോൾ എന്ന് പറയപ്പെടുന്ന സമയത്ത് അതേ അസുഖം തന്നെയാണ് മുഹമ്മദിന് ബാധിച്ചതെന്ന് മുഹമ്മദിന്റെ കൂട്ടുകാർ പറഞ്ഞിരുന്നു.
ഇമാം മുസ്ലിമിന്റെ ഹദീസിൽ നിന്നും നമുക്ക് വായിക്കാൻ സാധിക്കുന്നത്, ചെറുപ്പകാലത്ത് ഒരിക്കൽ മുഹമ്മദ് തന്റെ കൂട്ടുകാരുമായി കളിക്കുമ്പോൾ, ജിബ്‌രീൽ വരികയും മുഹമ്മദിനെ എടുത്ത് നിലത്തേക്ക് എറിയുകയും ചെയ്തു എന്നും, ഇത് കണ്ടുകൊണ്ടിരുന്ന കുട്ടികൾ മുഹമ്മദിന്റെ വളർത്തു മാതാവ് ഹലീമയുടെ അടുത്ത് ഓടി ചെന്ന് മുഹമ്മദ് മരണപ്പെട്ടുവെന്ന് പറഞ്ഞു. അവർ തിരിച്ചുവന്ന് നോക്കുമ്പോൾ മുഹമ്മദിന്റെ ശരീരം ആകെമൊത്തം നിറം മാറിയിരിക്കുന്നു എന്നാണ് കണ്ടത്.
മേൽപറഞ്ഞ കാര്യങ്ങൾ വെച്ച് മുഹമ്മദിന് പ്രവാചകത്വം ലഭിച്ചു എന്ന അവകാശവാദത്തെ ഒന്ന് പരിശോധിക്കാം.
ആയിഷ പറയുന്ന ഒരു ഹദീസ് നമുക്ക് നോക്കാം:
മുഹമ്മദിന് വെളിപാടുകൾ വന്നു തുടങ്ങിയത് നല്ല സ്വപ്നങ്ങളിലൂടെയാണ്.
ശ്രദ്ധിക്കണം, നല്ല സ്വപ്നങ്ങളിലൂടെ ആയിരുന്നു എന്നാണ് ആയിഷ പറയുന്നത്. മുഹമ്മദ് ഹിറാ ഗുഹയിലേക്ക് ഒറ്റയ്ക്ക് പോവുകയും അവിടെയിരുന്നു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്‌തിരുന്നു. അതായത്, അവിടെയിരുന്ന് ഉറക്കത്തിൽ സ്വപ്നം കാണുകയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു രാത്രി ജിബ്‌രീൽ പ്രത്യക്ഷപ്പെടുകയും മുഹമ്മദിനോട് വായിക്കാൻ പറയുകയും ചെയ്തു എന്നൊക്കെ പറയപ്പെടുന്നത്. “അലക്ക്” എന്ന പേരിലുള്ള ഖുർആൻ അദ്ധ്യായത്തിലെ ആദ്യത്തെ 5 വചനങ്ങളാണ് വെളിപാടായി ഇറങ്ങിയത്.
മുഹമ്മദ് അസഹനീയമായ അസ്വസ്ഥതയും വേദനയും അനുഭവിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്. “അലക്ക്” അവതരിപ്പിച്ചു കൊടുക്കുമ്പോൾ ജിബ്‌രീൽ നല്ലോണം മുഹമ്മദിനെ അലക്കിയിട്ടാണ് പോയതെന്ന് സാരം. ഇങ്ങനെയൊരു ‘ദുരനുഭവത്തിന്’ ശേഷം, മുഹമ്മദ് അവിടുന്ന് രക്ഷ തേടി ഓടുകയും, ഭാര്യയായ ഖദീജയുടെ അടുത്തേക്ക് എത്തുകയും ചെയ്തു.
ഖദീജ മുഹമ്മദിനെ സമാധാനിപ്പിക്കാൻ വേണ്ടി, മുഹമ്മദ് ചെയ്ത നല്ല കാര്യങ്ങൾ എടുത്തു പറയുകയും, അക്കാരണത്താൽ മുഹമ്മദിനെ അല്ലാഹു ഒരിക്കലും പരീക്ഷിക്കുകയില്ലെന്നും പറഞ്ഞു.
പിന്നീട് ഖദീജയുടെ സഹോദരൻ വറക്കത്ത് ബിൻ നൗഫൽ എന്ന ക്രിസ്ത്യൻ പുരോഹിതന്റെ അടുത്തേക്ക്, ഖദീജ മുഹമ്മദിനെ കൊണ്ട് പോവുകയും,
വറക്കത്ത് മുഹമ്മദിന്റെ കഥയെ കേൾക്കുകയും അതിനെ ശെരിവെക്കുകയും ചെയ്തു. മൂസ പ്രവാചകന്റെ അടുത്തും ഇതേ ജിബ്‌രീൽ തന്നെയാണ് വന്നതെന്നും വറക്കത്ത് ബിൻ നൗഫൽ പറഞ്ഞുവത്രെ.
അതിന് ശേഷം, വറക്കത്ത് മരണപ്പെടുകയും മുഹമ്മദിന്റെ വെളിപാടുകൾക്ക് കുറച്ചു കാലത്തേക്ക്, ഒരു 3 വർഷത്തേക്ക് വെളിപാടുകൾ ഒന്നും തന്നെ ഉണ്ടായില്ല.
തന്റെ വെളിപാടുകൾ അവസാനിച്ചു പോയതിൽ മനംനൊന്ത് മുഹമ്മദ് ഒട്ടേറെ തവണ മലമുകളിൽ നിന്ന് ചാടിക്കൊണ്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അപ്പോഴെല്ലാം ജിബ്‌രീൽ അവിടെ പ്രത്യക്ഷപ്പെടുകയും,
“മുഹമ്മദെ! നി സത്യമായും അല്ലാഹുവിന്റെ പ്രവാചകനാണ്” എന്ന് പറയുമായിരുന്നു.
മുഹമ്മദിനെ പിടിച്ചിട്ടുള്ള ഭൂതം നല്ലതാണോ ചീത്തയാണോ എന്നറിയാൻ വേണ്ടി ഖദീജ ഒരു പരീക്ഷണം നടത്തി. ഒരു കുറ്റമറ്റ പരീക്ഷണം. ഭൂതം വന്നപ്പോൾ, മുഹമ്മദിനോട് ആദ്യം തന്റെ ഇടത്തെ തുടയിലും പിന്നെ വലത്തെ തുടയിലും ഇരിക്കാൻ പറഞ്ഞു. എന്നിട്ടും മുഹമ്മദിന് ഭൂതത്തെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം, ഖദീജ വിവസ്ത്രയായിക്കൊണ്ട് തന്റെ നഗ്നമായ തുടയിൽ മുഹമ്മദിനോട് ഇരിക്കാൻ പറഞ്ഞു. അങ്ങനെ ഇരുന്നതിന് ശേഷം മുഹമ്മദിന് ഭൂതത്തെ കാണാൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അപ്പോൾ പറ്റുന്നില്ലെന്ന് പറഞ്ഞു. അതോടെ ഖദീജയുടെ പരീക്ഷണത്തിൽ നിന്നും മുഹമ്മദിനെ ബാധിച്ച ഭൂതം നല്ലതായിരുന്നു എന്ന് ഉറപ്പിച്ചു.
എന്താല്ലേ?!
മുഹമ്മദ് ആദ്യം സ്വന്തത്തെ ധരിച്ചിരുന്നത് ഒരു “ഷെയർ” ആയിട്ടാണ്. അതായത്, ഏതെങ്കിലും ജിന്നോ പിശാചിന്റെയോ ശക്തി മൂലം ലഭിക്കുന്ന ഗൂഢമായ, മറഞ്ഞിരിക്കുന്ന അറിവിന്റെ ഉടമ.
മുഹമ്മദിന് “വെളിപാട്” ഇറക്കി കൊടുക്കുന്നത് ഏതോ ഒരു ദുർഭൂതമാണ് എന്ന അറിവ് മുഹമ്മദിനെ ഭയപ്പെടുത്തിയിരുന്നു. പക്ഷെ ആത്മഹത്യ ചെയ്യുന്നതിൽ നിന്നും ആ ദുർഭൂത ശക്തി/വിശ്വാസം മുഹമ്മദിനെ രക്ഷിച്ചു.
പറഞ്ഞു വരുന്നത്, വെളിപാടുകൾ അവസാനിച്ചുവെന്ന് കരുതിയിരുന്ന ഒരു നീണ്ട കാലത്ത്, പല തവണ മലമുകളിൽ നിന്നും എടുത്തു ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ മുഹമ്മദിന്റെ അടുത്ത് വന്നുകൊണ്ട് മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് ഉറപ്പു നൽകുകയും, എന്നാൽ കണ്ണുകൾ ഉയർത്തി മേലോട്ട് നോക്കുമ്പോൾ ഒരു അമാനുഷിക ശക്തി പറന്നു നടക്കുകയും മുഹമ്മദിനെ നിന്ന നിൽപ്പിൽ നിശ്ചലമാക്കിയെന്നും പറയുന്നു.
അങ്ങനെ ആത്മഹത്യ ചെയ്യാൻ വന്ന മുഹമ്മദിന്റെ ജീവൻ രക്ഷിക്കപ്പെട്ടു.
മുഹമ്മദിന്റെ ആത്മീയ അനുഭവങ്ങളെ നിരീക്ഷിച്ചുകൊണ്ട് അഭിപ്രായപ്പെടുമ്പോൾ, ചരിത്രകാരന്മാർ പറയുന്നത് മുഹമ്മദിന്റെ അനുഭവങ്ങൾ SHAMANISM അഥവാ മന്ത്രവാദം ആയി വളരെയധികം സാമ്യത വെച്ചു പുലർത്തുന്നുണ്ട് എന്നാണ്. ചില സമയത്ത് മാനസിക വെപ്രാളവും, മറ്റു ചില സമയങ്ങളിൽ ഭൂതങ്ങളുടെ സ്വാധീനത്തിലുമാണ് മുഹമ്മദിന്റെ വെളിപാടുകളുടെ അന്തഃസത്ത.
ബന്ധത്തിലുള്ള ആരുടെയെങ്കിലും മരണം കാണുക അല്ലെങ്കിൽ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോയെന്ന് പറയുക എന്നിങ്ങനെയുള്ള പ്രത്യേക തരം മാനസിക വിഭ്രാന്തികളാണ് മുഹമ്മദ് കാണിച്ചിരുന്നത്.
ഏഴാം നൂറ്റാണ്ടിലെ അറേബ്യയിൽ ജീവിച്ചിരുന്ന പലർക്കും, ഇന്ത്യയിലെ യോഗികൾക്കും ബുദ്ധമതത്തിലെ സന്യാസികൾക്കും, അങ്ങനെ ഒട്ടേറെ പേർക്ക് ഇങ്ങനെ കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
നമുക്ക് ആയിഷ ഉദ്ധരിച്ച ഒരു ഹദീസ് നോക്കാം. ഒരിക്കൽ ഹാരിസ ബിൻ ഹിഷാം മുഹമ്മദിനോട് ചോദിച്ചു വെളിപാടുകൾ വരുന്നത് എങ്ങനെയാണ് എന്ന്. മണി അടിക്കുന്ന ശബ്ദത്തോടെയോ മാലാഖ മനുഷ്യ രൂപത്തിൽ വരികയോ വഴിയാണ് വെളിപാടുകൾ ലഭിക്കുന്നതെന്ന് ഉത്തരം കിട്ടി. അപ്പോഴേക്കും മുഹമ്മദ് ആകെ വിയർത്തൊലിച്ചു, മുഖമെല്ലാം വിളറിയ അവസ്ഥയിൽ ആയിട്ടുണ്ടാവും എന്നും ആയിഷയും ഉബാദ ബിൻ സ്വമത്തും പറയുന്നു.
Mizanu’l Haqq എന്ന പുസ്തകത്തിൽ മുഹമ്മദ് ഖദീജയോട് പറയുന്നത് മുഹമ്മദ് ഒരു മാന്ത്രികനാണ് എന്നും ഒരു ജിന്നിനെ ആവാഹിച്ചു കൊണ്ട് നേടിയെടുത്ത മാന്ത്രിക വിദ്യകളാണ് ഇതെല്ലാം എന്ന് മറ്റുള്ളവർ പറയുമോ, അതുമല്ലെങ്കിൽ മുഹമ്മദിന് ഒരു ദുർഭൂതത്തിന്റെ സ്വാധീനത്തിൽ സമനില നഷ്ടപ്പെട്ടുവെന്ന് നാട്ടുകാർ പറയുമോ എന്നും പേടിയുണ്ടായിരുന്നു.
വെളിപാട് എന്നൊക്കെ വിളിക്കുന്ന ആ ബാധ കേറുമ്പോൾ, മുഹമ്മദ് വിറക്കുകയും കണ്ണടഞ്ഞു പോവുകയും, ബോധം നഷ്ടപ്പെടുകയും, വായിൽ നിന്നും പത നുരയുകയും, ഒരു ഇളംപ്രായമുളള ഒട്ടകത്തെ പോലെ അലറുകയും ചെയ്യുമായിരുന്നു. അബു ഹുറൈറയും ഇതേ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉമർ ബിൻ അൽ–ഖത്താബ് പറഞ്ഞത് മുഹമ്മദിന് വെളിപാട് ഇറങ്ങുമ്പോൾ, മുഖത്തേക്ക് ചെവി അടുപ്പിച്ചാൽ ഈച്ചകൾ മൂളുന്നത് കേൾക്കാൻ സാധിക്കുമായിരുന്നു എന്നാണ്.
ഇങ്ങനെയൊക്കെ അസ്വസ്ഥതകൾ ബാധിച്ച, കൃത്യമായി രോഗാവസ്ഥയുള്ള ഒരു മനുഷ്യനെ എങ്ങനെയാണ് ഒരു പ്രവാചകനായി കാണുന്നത്?
Trance സിനിമ ഓർമ്മ വരുന്നവരെ കുറ്റം പറയാൻ പറ്റില്ല.
അവസാനമായി മൂന്ന് കാര്യങ്ങൾ കൂടി പറയാം.
1) മുഹമ്മദ് തന്റെ തന്നെ സമാധാനത്തിന് വേണ്ടി, എവിടെയൊക്കെയോ കേട്ട അപൂർണ്ണമായ കഥകൾ എല്ലാം കൂട്ടുകെട്ടി താനൊരു പ്രവാചകനാണ് എന്ന് സ്വയം ധരിപ്പിക്കുകയായിരുന്നു. മുഹമ്മദിന് CATALEPSY അഥവാ സന്നിവാതം എന്ന അസുഖം ഉണ്ടായിരിക്കാനാണ് സാധ്യത എന്ന് പ്രശസ്ത ഖുർആൻ പരിഭാഷകൻ റോഡ്‌വെൽ പറയുന്നു.
2) മുഹമ്മദിന്റെ ഹൃദയം പുറത്തെടുത്ത് ശുദ്ധീകരിച്ചുവെന്നും ആകാശ യാത്ര ചെയ്ത് സ്വർഗ്ഗത്തിൽ എതിയെന്നും ഒക്കെയുള്ള കഥകൾ തന്റെ മാനസിക വൈകല്യത്തിന്റെ മറ്റു ഉദാഹരണങ്ങളാണ്.
3) അപസ്മാരത്തിന്റെ രോഗമുള്ള ലോക ചരിത്രത്തിലെ “പ്രസിദ്ധരായ” മനുഷ്യരിൽ മുഹമ്മദും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇതിനെ പറ്റി ഇനിയും ഒരുപാട് എഴുതാനുണ്ട്. പക്ഷെ തൽക്കാലം ഇവിടെ നിർത്തുന്നു.
Jazar Mohamed
The ExMuslim Blasphemer
Good work
Great post. I used to be checking constantly to this weblog & Im very impressed! Extremely educational information, especially the 4th sentences. I really want such info. I was looking for this particular information for many days. Thanks and best wishes.
Sir please contact me 8000260097
Great post Thank you. I look forward to the continuation. live.stoixima